Thodupuzha

തൊടുപുഴയിൽ ജംബോ സർക്കസ് തുടങ്ങി.

തൊടുപുഴ: സാഹസികതയുടെ വിസ്മയ കാഴ്ചകളുമായി തൊടുപുഴയിൽ ജംബോ സർക്കസ് തുടങ്ങി. വെങ്ങല്ലൂർ കോലാനി ബൈപ്പാസ് റോഡിലാണ് കാലങ്ങളുടെ ഇടവേളയ്ക്കു ശേഷം തന്പ് ഉണർന്നത്. അതിശയിപ്പിക്കുന്ന പ്രകടനങ്ങളുമായി 70 ഓളം കലാകാരൻമാരാണ് വേദിയിലെത്തുന്നത്. കൂടാതെ കുതിര, ഒട്ടകം, ഓസ്ട്രേലിയൻ തത്തകൾ, വിവിധയിനം നായ്ക്കൾ എന്നിവയുടെ പ്രകടനങ്ങളുമുണ്ട്.

നാൽപ്പതടി ഉയരത്തിലുള്ള സാഹസികമായ ഉൗഞ്ഞാലാട്ടം, അമേരിക്കൻ സർക്കസ് ഇനമായ റിംഗ് ഓഫ് ഡെക്ക്്, റഷ്യൻ കലയായ ഉലലാഹു റിംഗ് ഡാൻസ്, ഗ്ലോബ് റൈഡിംഗ്, സൈക്ലിംഗ്, മാന്ത്രിക് പ്രകടനങ്ങൾ തുടങ്ങി കാണികളെ വിസ്മയിപ്പിക്കുന്ന 26 ഇനം സാഹസിക, കലാ പ്രകടനങ്ങളാണ് രണ്ടു മണിക്കൂർ സമയത്തിൽ അവതരിപ്പിക്കുന്നത്. യുവാക്കളെ ആവേശം കൊള്ളിയ്ക്കാനായി ടാൻസാനിയൻ കലാകാരന്‍റെ വെയിറ്റ് ലിംഫ്റ്റിംഗ് അഭ്യാസവും ഉണ്ട്.

ഉച്ചയ്ക്ക് ഒന്നിനും വൈകുന്നേരം നാലിനും ഏഴിനും മൂന്നു പ്രദർശനങ്ങളാണ് ദിവസേന നടക്കുന്നത്. 250, 150, 100 രൂപ ക്രമത്തിലാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകൾ മുൻകൂർ ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. കോവിഡ് കാലത്തിനു ശേഷം ഏറെ പ്രതീക്ഷയോടെയാണ് ജംബോ സർക്കസ് തൊടുപുഴയിലെത്തിയിരിക്കുന്നത്. ഒരു മാസത്തോളം പ്രദർശനം ഇവിടെയുണ്ടാകും.

 

തൊടുപുഴയിൽ ആരംഭിച്ച ജംബോ സർക്കസിൽ കലാകാരന്‍റെ പ്രകടനം.

Related Articles

Back to top button
error: Content is protected !!