തൊടുപുഴ നഗരസഭയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ നടപടികൾ കർശനമാക്കും :ചെയർമാൻ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/08/images-4_1629897338951.jpeg?resize=640%2C294&ssl=1?v=1629946364)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: നഗരസഭയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ നടപടികൾ കൂടുതൽ കർശനമാക്കുമെന്ന് ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു. നഗരസഭാ പ്രദേശത്ത് 90 ശതമാനം ആളുകൾക്കും കോവിഡ് വാക്സിന്റെ ഫസ്റ്റ് ഡോസ് നൽകികഴിഞ്ഞു.
രോഗനിയന്ത്രണത്തിന്റെ ഭാഗമായി നഗരത്തിലെ എട്ടുകേന്ദ്രങ്ങളിൽ സൗജന്യ ആർടിപിസിആർ പരിശോധന നടത്തിവരുന്നുണ്ട്. ദിവസവും 200 പേരെയാണ് ഇത്തരത്തിൽ പരിശോധിക്കുന്നത്. പരിശോധനയ്ക്കു വിധേയരാകുന്ന 12-15 ശതമാനം വരെ ആളുകളിൽ രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഇതേത്തുടർന്ന് വാർഡുകളിലും പരിശോധന കൂടുതലായി നടത്താനും ശ്രമം ആരംഭിച്ചിട്ടുണ്ട്. ഓണത്തിനു മുന്നോടിയായി നഗരസഭാപ്രദേശത്ത് ജാഗ്രതാ നിർദേശങ്ങൾ നൽകി വാഹനത്തിൽ അനൗണ്സ്മെന്റ് ഉൾപ്പെടെ നടത്തിയിട്ടും രോഗികളുടെ എണ്ണത്തിലുണ്ടായ വർധന ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ഈ സാഹചര്യത്തിൽ വരുംദിവസങ്ങളിൽ കർശനമായ നടപടികളുമായി മുന്നോട്ടുപോകാനാണ് നഗരസഭാധികൃതർ തീരുമാനിച്ചിട്ടുള്ളത്. നഗരത്തിലെയും വ്യാപാര സ്ഥാപനങ്ങളിലെയുംതിരക്ക് നിയന്ത്രിക്കുന്നതിന് കർശന നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. കോവിഡ് പോസിറ്റീവായവരെ പാർപ്പിക്കുന്നതിനായി നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന എഫ്എൽടിസികളിലും ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)