ChuttuvattomThodupuzha

തൊടുപുഴയുടെ വികസനം അട്ടിമറിക്കുന്നു : കേരള കോണ്‍ഗ്രസ്

തൊടുപുഴ: സംസ്ഥാന സര്‍ക്കാര്‍ തൊടുപുഴയോട് പുലര്‍ത്തുന്ന അവഗണന അവസാനിപ്പിക്കണമെന്നും വികസന പദ്ധതികള്‍ നടപ്പാക്കണമെന്നും കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം അഡ്വ. ജോസഫ് ജോണും നിയോജകമണ്ഡലം പ്രസിഡന്‍റ് അഡ്വ. ജോസി ജേക്കബും  ആവശ്യപ്പെട്ടു. പി.ജെ. ജോസഫ് എംഎല്‍എ നിരന്തരം ആവശ്യപ്പെട്ടിട്ടും പല വികസന പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ തടസപ്പെടുത്തുകയാണ്. മാരിയില്‍ കലുങ്ക് പാലത്തിന്‍റെ കാഞ്ഞിരമറ്റം ഭാഗത്തെ അപ്രോച്ച് റോഡ് നിര്‍മാണത്തിന് ഭരണാനുമതിയും ഫണ്ടും ഉണ്ടായിട്ടും എസ്റ്റിമേറ്റ് പുതുക്കി നല്‍കി നിര്‍മാണം ആരംഭിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത് അവഗണനയുടെ തെളിവാണ്. അപ്രോച്ച് റോഡ് നിര്‍മാണത്തിന് സ്ഥലം നേരത്തെ ഏറ്റെടുത്തതാണ്. തൊടുപുഴയില്‍ സ്റ്റേഡിയം നിര്‍മിക്കുന്നതിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നെങ്കിലും തുടര്‍നടപടി സ്വീകരിക്കാത്തതു നീതികരിക്കാനാവില്ല.

മലങ്കര ടൂറിസത്തിനായി സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 103 കോടിയുടെ പ്രോജക്‌ട് തയാറാക്കി നല്‍കിയെങ്കിലും സര്‍ക്കാര്‍ ഇത് അവഗണിച്ച് ഭരണകക്ഷി എംഎല്‍എമാരുടെ നിയോജകമണ്ഡലങ്ങളിലെ ടൂറിസം പദ്ധതികള്‍ക്കായി മുന്‍ഗണന നല്‍കി കേന്ദ്രസര്‍ക്കാരിന് കൈമാറുകയായിരുന്നു. ഇതിനാല്‍ പദ്ധതിക്ക്‌ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. യുഡിഎഫ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയ 28 കോടിയുടെ മുണ്ടേക്കല്ല് സിവില്‍ സ്റ്റേഷന്‍ നിര്‍മാണം തടസപ്പെടുത്തിയിരിക്കുകയാണ്. തൊടുപുഴയില്‍ പുതിയ 440 കെവി സബ്‌സ്റ്റേഷന്‍ നിര്‍മാണം അട്ടിമറിച്ചു. കിഫ്ബിയില്‍ നിര്‍മിക്കാന്‍ നിര്‍ദേശിച്ച കുരുതിക്കളം-തൊടുപുഴ-വണ്ണപ്പുറം-ചേലച്ചുവട് റോഡ് നിര്‍മാണ പദ്ധതിയും തൊടുപുഴ-ആനക്കയം റോഡ് നിര്‍മാണ പദ്ധതിയും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് മന്ദഗതിയിലാക്കി. തൊടുപുഴ നിയോജകമണ്ഡലത്തിലെ കോട്ട റോഡിന്‍റെ നിര്‍മാണത്തിന് പലതവണ നിവേദനം നല്‍കിയെങ്കിലും ഇനിയും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.

‌പി.ജെ. ജോസഫ് മന്ത്രിയായിരുന്ന വേളയില്‍ ഭരണാനുമതി നല്‍കിയ കാരിക്കോട്-മുതലിയാര്‍മഠം-കാഞ്ഞിരമറ്റം-ചുങ്കം ബൈപാസിന്‍റെ നിര്‍മാണവും വൈകിപ്പിക്കുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയ നെല്ലാപ്പാറ-മടക്കത്താനം ബൈപാസിന്‍റെ മടക്കത്താനം പാലം നിര്‍മാണവും നിര്‍ത്തിവയ്പിച്ചു. മോര്‍ ജംഗ്ഷന്‍ വികസനം ബജറ്റില്‍ ഉള്‍പ്പെടുത്തിയെങ്കിലും തുടര്‍നടപടികള്‍ സ്വീകരിക്കുന്നില്ല. കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ നിന്നുള്ള ഗ്രാമീണ ബസ് സര്‍വീസുകള്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കാത്തതിനാല്‍ താറുമാറായി.

മുതലക്കോടം ബൈപാസ് നിര്‍മാണത്തിനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പുതിയ ബ്ലോക്ക് നിര്‍മിക്കാനുള്ള 15 കോടി രൂപയുടെ പ്രോജക്‌ടിന് മനഃപൂര്‍വം അനുമതി നിഷേധിച്ചു. വെള്ളപ്പൊക്കത്തില്‍ നാശനഷ്ടം വന്ന തൂക്കുപാലങ്ങളുടെ പുനര്‍നിര്‍മാണവും അട്ടിമറിച്ചിരിക്കുകയാണ്. പാപ്പുട്ടിഹാള്‍ റോഡിന്‍റെ ആരംഭഭാഗത്തെ സ്ഥലം ഏറ്റെടുക്കാന്‍ പണം അനുവദിച്ചെങ്കിലും തുടര്‍നടപടികള്‍ കാര്യക്ഷമമായി നടക്കുന്നില്ല. തൊടുപുഴ ടൗണിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ സമഗ്ര പദ്ധതി തയാറാക്കി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യമാണെന്നും ഇവര്‍ പറഞ്ഞു. തൊടുപുഴയോടുള്ള സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരേ ശക്തമായ സമരവുമായി രംഗത്തുവരുമെന്നും നേതാക്കള്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!