Thodupuzha

ടൂറിസം പഠന കേന്ദ്രം പൂര്‍ത്തിയാകുന്നു; പുതിയ കോഴ്സുകള്‍ മുട്ടത്തേക്ക്

മുട്ടം: എം.ജി സര്‍വകലാശാല മുട്ടം കാമ്ബസില്‍ ആരംഭിക്കുന്ന ടൂറിസം പഠന കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണം അന്തിമഘട്ടത്തില്‍.വൈദ്യുതി, പ്ലംബിങ്, പെയിന്റിങ്, ചുറ്റുമതില്‍ നിര്‍മാണം തുടങ്ങിയ ജോലികളാണ് ശേഷിക്കുന്നത്. 10 കോടി ചെലവില്‍ രണ്ട് നിലകളിലായി 40,000 ചതുരശ്രയടിയുള്ള കെട്ടിട സമുച്ചയമാണ് നിര്‍മിക്കുന്നത്.

സര്‍വകലാശാലക്ക് കീഴിലെ ടൂറിസമടക്കം പുതിയ കോഴ്സുകള്‍ മിക്കതും മുട്ടം കാമ്ബസില്‍ തുടങ്ങാനാണ് തീരുമാനം. മുട്ടം എന്‍ജിനീയറിങ് കോളജ് കാമ്ബസിന് സമീപമാണ് ടൂറിസം പഠന കേന്ദ്രവും.തൊടുപുഴ- പുളിയന്മല സംസ്ഥാനപാതയോട്‌ ചേര്‍ന്ന് സര്‍വകലാശാലക്ക് മുട്ടം കാമ്ബസില്‍ 25 ഏക്കറോളം സ്ഥലം സ്വന്തമായുണ്ട്. സര്‍വകലാശാലയുടെ കീഴില്‍ വിവിധ സ്ഥലങ്ങളിലായി 14 ടീച്ചിങ് കോഴ്സുകളാണുള്ളത്. ഇതില്‍ പ്രധാനപ്പെട്ട പലതും അതിരമ്ബുഴയില്‍ സര്‍വകലാശാല ആസ്ഥാനത്താണ്.

സ്‌കൂള്‍ ഓഫ്‌ സോഷ്യല്‍ സയന്‍സ്, സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് തുടങ്ങിയ പുറത്തുള്ള കാമ്ബസുകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. മുട്ടത്ത് സജ്ജമാകുന്ന കേന്ദ്രത്തില്‍ മാസ്റ്റര്‍ ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ്, മാസ്റ്റര്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്സ്, മാസ്റ്റര്‍ ഓഫ്‌ ഹോട്ടല്‍ മാനേജ്‌മെന്റ് തുടങ്ങിയ കോഴ്സുകളാകും ഉണ്ടാവകുക.

സിനിമ-ടെലിവിഷന്‍ കോഴ്സുകള്‍ക്കുള്ള ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ഹ്രസ്വകാല കോഴ്സുകള്‍ക്കുള്ള ഡയറക്ടറേറ്റ്‌ ഫോര്‍ അപ്ലൈഡ്‌ ഷോര്‍ട്ട് ടേം പ്രോഗ്രാംസിന്‍റെ പ്രാദേശിക കേന്ദ്രം, പിഎച്ച്‌.ഡി, എം.ഫില്‍ പ്രോഗ്രാംസ് എന്നീ പുതിയ കോഴ്സുകളും ഇവിടെ എത്തും.

Related Articles

Back to top button
error: Content is protected !!