Thodupuzha

സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടു

തൊടുപുഴ : കുടുംബ വഴക്കിനെത്തുടര്‍ന്ന് സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെ വിട്ടു. കരുണാപുരം ഗജേന്ദ്രപുരം ഭാഗത്ത് രാജേന്ദ്രവിലാസത്തില്‍ വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ ബിബിനെതിരേ കമ്പംമെട്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ കുറ്റപത്രം നല്‍കിയ കേസിലാണ് പ്രതിയെ വെറുതെ വിട്ട് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഹരികുമാര്‍ ഉത്തരവായത്.
2018 ഡിസംബര്‍ ഒന്‍പതിന് രാത്രി ഒന്‍പതോടെ വീട്ടിലെത്തി ബിബിന്‍ മാതാപിതാക്കളോട് വഴക്കുണ്ടാക്കിയെന്നും അപ്പോള്‍ വീട്ടിലെത്തി ബഹളം വയ്ക്കരുതെന്നു പറഞ്ഞ സഹോദരന്‍ വിഷ്ണുവിനെ ബിബിന്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. കേസില്‍ പ്രോസിക്യൂഷന്‍ 21 സാക്ഷികളെ വിസ്തരിക്കുകയും കൊലചെയ്യാന്‍ ഉപയോഗിച്ച കത്തിയുള്‍പ്പെടെ 11 തൊണ്ടി സാധനങ്ങള്‍ ഹാജരാക്കുകയും ചെയ്തു. പ്രതിക്കെതിരേയുള്ള കുറ്റം പൂര്‍ണമായി തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും നിയമപരമായി പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും കണ്ടെത്തിയാണ് പ്രതിയെ കോടതി വെറുതെ വിട്ടത്. പ്രതിക്കു വേണ്ടി അഭിഭാഷകരായ സാബു ജേക്കബ്, മനേഷ് പി. കുമാര്‍, പി.എസ്. ശ്വേത, ഡെല്‍വിന്‍ പൂവത്തിങ്കന്‍, എസ്. സാന്ത്വന എന്നിവര്‍ ഹാജരായി

Related Articles

Back to top button
error: Content is protected !!